വേർപെടുത്തിയ കാഴ്ചകൾ

Friday, January 14, 2011

കൌമാരത്തിലൊരു പ്രവാസകാലത്ത്

ക്ലിം..ക്ലിം..
ബൂലോകം ക്ലിക് ചെയ്തു നോക്കി
ആബ്ലോഗിലതാ ഒരു പോസ്റ്റുല്‍ഘാടനം
പേരിങ്ങനെ
കൌമാരത്തിലൊരുപ്രവാസകാലത്ത്     (ഭാഗം-ഒന്ന്)

കൂട്ടുകാരന്‍

കോഴി കൂവുന്നു നേരം പുലരാന്‍
കാകന്‍ കരയുന്നു ഒന്നു കൂടി പുലരുന്നു
പറന്നകലും മ്പോള്‍ ഉദിച്ചുയരുന്നു
ഞാനേകനായിരുന്നിതുവരേ
വന്നിത എന്റെ തോഴന്‍
-----------------------------------------------
അനന്തം അജ്ഞാതം

ഞാനിന്നും കണ്ടൊരു പകല്‍കിനാവ്
ഒരു പാല്‍ കിനിവു പോലെ
ഞാനപ്പോള്‍ ഉറങ്ങുകയായിരുന്നു
പിന്നെ !?.
പുനര്‍ജ്ജനിക്കുന്നൊരു
മരണാനന്തരം.
----------------------------------------------
കളര്‍പ്രഭാതം
ചില്ലുജാലകപ്പരപ്പിലാണെന്റെ
പുലരിതന്‍പുഞ്ചിരികാണുന്നതെന്നും ഞാന്‍
ജാലകത്തില്‍ തൂങ്ങുംതുണിയുടെ വര്‍ണ്ണമാം
വയലറ്റ് പൂശി വന്നെത്തും പ്രഭാതങ്ങള്‍
------------------------------------------------
മനോഹാരിതം

പിറന്ന നാട്ടിലെ പുല്‍മേഞ്ഞ തിട്ടയില്‍
എട്ടടി ത്തോട്ടിനു നിഴലാലൊരു
പാലം തീര്‍ത്തുഞാന്‍
പുലരിതന്‍ ചായമൊലിക്കുമാതോട്ടിലെ
മീനാക്ഷികള്‍ തന്‍ പുഞ്ചിരി
ഹാ ! എത്രസുന്ദരം എന്ത് മനോഹരം
--------------------------------------------
അറബിക്കഥ
സൂക്കിലേക്കേകനായ്
പോക്കു വെയിലിന്‍ തോപ്പും മടക്കി ക്കുത്തി
തിക്കും തിരക്കുമൊലിക്കുമപ്പാതയില്‍
ഹല ഹല മന്ത്രിച്ചുമ്മൂളിയും
ഉച്ചത്തിലോതിയും പ്രാഗിയും
തലവെട്ട് കവലയും
താണ്ടി ഞാന്‍ സൂക്ഷിച്ച്
കാണാത്തൊരാ തല ചതയുന്നു  കണ്ണുകള്‍
‌കൃഷ്ണമണികളിമകള്‍ പുരികങ്ങളോരോന്നു
മരയുന്നു, രചക്രമുരുളുന്നു
ഞൊടിയിട ഞെട്ടിഞാനെന്‍ തലയൊന്നു തപ്പി
ഉടനെയെന്‍ ചിത്തത്തിലൊരു മിന്നല്‍ പിണര്‍
ഇല്ലഞാനില്ലിനി സൂക്കിന്‍ വിഴുപ്പുകള്‍
തല്ലിച്ചതക്കട്ടെ എന്റെ തലഞാനിനി
വൈവിദ്ധ്യം ചീഞ്ഞൊലിക്കുമീ വീഥിയില്‍
വൈരുദ്ധ്യ ഗഗന്ധ മറിഞ്ഞു ഞാനിന്നു
-------------------------------------------------------

അന്നൊക്കെ (1980-കള്‍)  ആഴ്ച്കയില്‍ രണ്ട് ഗുസ്തിയും ,വല്ലപ്പോഴും ചില പെട്ടികെട്ട് മഹോത്സവങ്ങളും
ഒക്കെ ഒരുകൊണ്ടാട്ടം തന്നെയായിരുന്നു,
കാത്തിരുന്നു ആഘോഷിക്കുമായിരുന്നു !!..
അന്ന് എഴുത്ത് അത്യാവശ്യം തന്നെയായിരുന്നു,കത്ത് വന്നാലും വന്നില്ലെങ്കിലും,കിട്ടിയതും കിട്ടാത്തതും, കാത്തിരിപ്പിനൊടുവില്‍ ആരായലും എഴുതിപ്പോകും,
 നേരക്കമ്മിയും ആശയപ്പട്ടിണിയും പോസ്റ്റ് നോവിനു ആക്കം കൂട്ടി
വരച്ചിട്ടും എത്തുന്നില്ല,അങ്ങിനെയാണു ഈഒരു ഉപായം ഉരുത്തിരിഞ്ഞതു
പഴയകാലപ്രവാസത്തിന്റെ ബാക്കി ബുക്കുകള്‍ നാലഞ്ചെണ്ണം കിട്ടി പഴയ എക്കോലാക്കില്‍
നാട്ടിലെ തട്ടുമ്പുറത്ത് തേടും പോസ്റ്റൊന്നിതാ കിടപ്പൂ തേഞ്ഞൊരെന്‍ കാലില്‍ പിണഞ്ഞ്...
പോസ്റ്റില്ലാതെ തരിശാവേണ്ട പുഞ്ചപ്പാടം ചിതലെടുക്കുന്ന ശേഖരത്തിനൊരു പകര്‍ത്തി എഴുത്തും
അതു വഴി ഒരു ഉയിര്‍ത്തെഴുന്നേല്പും തരപ്പെട്ടെങ്കില്‍ എന്ന് അത്യാഗ്രഹിച്ചു(ബ്ലോഗത്തരം) കൊണ്ട്
ബൂലോകത്തിനു സമര്‍പ്പിക്കുന്നു
ക്ലിം...ക്ലിം...

8 comments:

  1. ഇവിടെ ആദ്യമായിട്ട് ഞാനാണോ?

    ആശംസകള്‍ :

    ReplyDelete
  2. പിറന്ന നാട്ടിലെ പുല്‍മേഞ്ഞ തിട്ടയില്‍
    എട്ടടി ത്തോട്ടിനു നിഴലാലൊരു
    പാലം തീര്‍ത്തുഞാന്‍
    പുലരിതന്‍ ചായമൊലിക്കുമാതോട്ടിലെ
    മീനാക്ഷികള്‍ തന്‍ പുഞ്ചിരി
    ഹാ ! എത്രസുന്ദരം എന്ത് മനോഹരം

    ആശംസകള്‍..

    ReplyDelete
  3. അവസാനമെഴുതിയ കുറിപ്പാണ് കൂടുതലിഷ്ടമായത്. നൊസ്റ്റാള്‍ജിക്

    ReplyDelete
  4. കുഞ്ഞിക്കവിതകള്‍
    കുറുംകവിതകള്‍
    വര്‍ണ്ണച്ചിത്രങ്ങള്‍

    പോരട്ടെ, പോരട്ടെ, ഇനീം പോരട്ടെ

    കുട്ട്യോളുടെ ബ്ലോഗില്‍ പോകാന്‍ സമയം കിട്ടീല്ല.
    നാളെയാകാം.

    ReplyDelete
  5. ഹംസ ഭായ് നന്ദിയുണ്ട് ഒരുപാട്, ശ്രീ എളയോടന്‍ സന്തോഷം
    ശ്രീ:കൊല്ലംതന്നെകഴിഞ്ഞു കണ്ടിട്ട്,പ്രതീക്ഷിയ്ക്കുമായിരുന്നു
    സന്തോഷമായി! വരവിനും,വായനയ്ക്കും,വിലപ്പെട്ട കമന്റ്സിനും
    അജിത് സാര്‍,തിരക്കിലും തിരഞ്ഞെത്തുന്ന വലിയസാന്നിദ്ധ്യത്തിനുകൂപ്പുകൈ
    എല്ലാവര്‍ക്കും നന്ദി

    ReplyDelete
  6. കവിതകള്‍ നന്നായിട്ട്ണ്ട്. വരച്ച ചിത്രങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തണേ..

    ReplyDelete
  7. എല്ലാ ഭാവുകങ്ങളും...
    ഇനിയും എഴുതൂ..

    ReplyDelete
  8. ചീരു,മുല്ല,വന്നതിനും പറഞ്ഞതിനും സന്തോഷം!
    നന്ദി

    ReplyDelete